തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.ഈയാഴ്ച തന്നെ ശിവശങ്കരനെ വിളിച്ചു വരുത്താനാണ് ആലോചിക്കുന്നത്. ഇന്നലെ സ്വപ്നയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെ, ശിവശങ്കരന്റെ പേരിൽ കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ കരാറുകാരായ യൂണിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ കാണാൻ കോൺസൽ ജനറൽ നിർദ്ദേശിച്ചതായാണ് കണ്ടെത്തൽ.ഇത് എന്തിനാണെന്ന് വിശദമായി അന്വേഷിക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതരുടെ തീരുമാനം.
Discussion about this post