കൊച്ചി : ബംഗളുരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ മുഹമ്മദ് നബിയുടെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ അടുത്ത ബന്ധുവും.ബംഗളുരുവിൽ സ്വപ്ന അറസ്റ്റിലായ അന്ന് നിരവധി തവണ കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ ബന്ധുവിനെ മുഹമ്മദ് അനൂപ് വിളിച്ചിട്ടുണ്ട്.
സീരിയൽ നടി അനിഖയോടൊപ്പമാണ് അനൂപും മറ്റൊരു മലയാളിയായ ആർ.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയുടെ വലയിലകപ്പെടുന്നത്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ഉടൻ ഒളിവിൽപോയ സ്വപ്നയും സന്ദീപ് നായരും എന്തുകൊണ്ട് ഒളിത്താവളമായി ബംഗളൂരു തിരഞ്ഞെടുത്തെന്ന എൻഐഎയുടെ ചോദ്യത്തിന് ഇനിയും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.കേരളത്തിൽ നിന്നും കർണാടക അതിർത്തി കടന്നതിനു ശേഷം ബംഗളുരു വരെ അപരിചിത വാഹനം പിന്തുടർന്നിരുന്നതായി സ്വപ്നം മൊഴി നൽകിയിട്ടുണ്ടെന്ന കാര്യവും ദുരൂഹത വർദ്ധിപ്പിക്കുന്നു.സ്വർണക്കടത്തിനു വേണ്ടി കൂടുതൽ ധനസമാഹരണത്തിന് റമീസ് ലഹരി മാഫിയയുടെ സഹായം തേടിയിരുന്നു. ഇതിനു ശേഷമാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് വിവരം ചോർന്നതെന്ന് പ്രതികൾ പലരും മൊഴി നൽകിയിട്ടുമുണ്ട്.
Discussion about this post