തിരുവനന്തപുരം : ഡിവൈഎഫ്ഐകാർക്ക് മാത്രമേ പീഡിപ്പിക്കാൻ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വിവാദമാകുന്നു.കുളത്തുപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ് എൻജിഒയുടെ പ്രവർത്തകനാണോയെന്ന ചോദ്യത്തിന് പ്രതികരിക്കുമ്പോഴാണ് പ്രതിപക്ഷനേതാവ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
രമേശ് ചെന്നിത്തലയുടെ ഈ പ്രസ്താവനയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണുയരുന്നത്.കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭരതന്നൂരിലെ വാടക വീട്ടിലെത്തിയാൽ കോവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. ഇതേ തുടർന്ന് വാടകവീട്ടിലെത്തിയ യുവതിയെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കേസിൽ പ്രദീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
Discussion about this post