കണ്ണവത്ത് എസ്ഡിപിഐ നേതാവ് വെട്ടേറ്റു മരിച്ചു. പ്രവർത്തകനുമായ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
വൈകീട്ട് 4 മണിയോടെയാണ് സംഭവം. കുടുംബത്തിനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. സംഭവസ്ഥലത്തു തന്നെ സലാഹുദ്ദീൻ മരിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ് ചന്ദ്ര അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കണ്ണവത്തെ എബിവിപി പ്രവർത്തകനായിരുന്ന ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സലാഹുദ്ദീൻ. ഒരുവർഷമായി ഒളിവിൽ കഴിഞ്ഞ ഇയാൽ 2019 മാർച്ചിലാണ് കോടതിയിൽ കീഴടങ്ങിയത്. ശ്യാമപ്രസാദിനെ കൊന്ന കേസിലെ മുഖ്യ സൂത്രധാരനാണ് സലാഹുദ്ദീൻ.
സലാഹുദ്ദീനും സഹോദരൻ നിസാമുദീനും ആണ് അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പ്രധാന സൂത്രധാരൻമാർ എന്നാണ് പൊലീസ് കണ്ടെത്തൽ. ഗൂഢാലോചന, ആസൂത്രണം, വാഹനം, ആയുധങ്ങൾ എത്തിക്കൽ തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവർക്ക് പങ്കുള്ളതായി പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
2018 ജനുവരി 19നാണ് എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെടുന്നത്. ഐടിഐ വിദ്യാർഥിയായിരുന്ന ശ്യാമപ്രസാദ് കാക്കയങ്ങാട് ഐടിഐയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു കൊലപാതകം.
Discussion about this post