ന്യൂഡൽഹി : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു കൊടുത്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളത് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലായ ജി. പ്രകാശാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയിട്ടില്ലെന്ന കാര്യം ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇവരുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ മാസമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അന്ന്, സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തത് 88 ലക്ഷം രൂപ ചെലവിട്ട് സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നാണ്. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്.സിപിഎമ്മിലെ പ്രാദേശിക നേതാക്കളാണ് കേസിലെ പ്രതികൾ.
Discussion about this post