വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത് യു എസിനു ശേഷം ഇന്ത്യയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെവാഡയിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.
‘ഇന്ത്യയാണ് ടെസ്റ്റുകളുടെ കാര്യത്തില്‍ യുഎസിനു പിന്നില്‍ രണ്ടാമത്. യുഎസ് ഇന്ത്യയെക്കാള്‍ 44 ദശലക്ഷം പരിശോധനകള്‍ അധികം നടത്തി. മോദി തന്നെ വിളിക്കുകയും ഈ പരിശോധനയുടെ കാര്യത്തില്‍ അഭിനന്ദിക്കുകയും ചെയ്തു – ട്രംപ് പറഞ്ഞു.
ഐസിഎംആർ വിവരങ്ങള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ നാലരക്കോടിയോളം ആളുകള്‍ക്ക് കൊറോണ പരിശോധന നടത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്കുകൾ പ്രകാരം 4,43,37,201 പേര്‍ക്കാണ് പരിശോധന നടത്തിയത്.
Discussion about this post