ഡൽഹി: രാജ്യസഭയിലെ സംഭവത്തെക്കുറിച്ചുള്ള പ്രതിപക്ഷ എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. കര്‍ഷക സ്നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ സി പി എമ്മുകാര്‍ ഇടനിലക്കാര്‍ക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. മാര്‍ഷലുകളെ അക്രമിച്ച ശേഷം മര്‍ദ്ദനമേറ്റന്ന് കെ.കെ രാഗേഷ് ആരോപിക്കുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷികരംഗത്തെ പരിഷ്കാരനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പരാതികളില്ലെന്നും മുരളീധരന് പറഞ്ഞു.
കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാന്, കെ കെ രാഗേഷ്, എളമരം കരീം ഉള്‍പ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്നാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞത്.
സഞ്ജയ് സിംഗ് (എഎപി), റിപുന്‍ ബോറ (കോണ്‍ഗ്രസ്), ദോല സെന്‍ (കോണ്‍ഗ്രസ്), സയ്യിദ് നാസിര്‍ ഹുസൈന് (കോണ്‍ഗ്രസ്), രാജീവ് സത്വ (കോണ്‍ഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാര്‍. ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവര്‍ ഈ സമ്മേളന കാലയളവ് മുഴവന്‍ സസ്പെന്ഷനിലായിരിക്കും. വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
Discussion about this post