ഡൽഹി: രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളിലൊരാളായ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻറെ നിര്യാണത്തി അനുശോചനവുമായി രാഷ്ട്രീയ നേതാക്കള്. പിതാവിന്റെ നിര്യാണത്തി ചിരാഗ് പാസ്വാന്റെ കുറിപ്പും ശ്രദ്ധേയമാവുകയാണ്. ‘പപ്പാ …. നിങ്ങൾ ഇപ്പോൾ ഈ ലോകത്ത് ഇല്ല, പക്ഷേ നിങ്ങൾ എവിടെയായിരുന്നാലും എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. മിസ് യു പപ്പാ … ‘
ലോക് ജനശക്തി പാർട്ടി പ്രസിഡന്റാണ് ചിരാഗ് പാസ്വാൻ .എൽജെപി സ്ഥാപകനും ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുമായ പാസ്വാൻ ആരോഗ്യ പ്രശ്നത്തെ തുടന്ന് ദിവസങ്ങളോളമായി ആശുപത്രിയിലാണ്. അടുത്തിടെ അദ്ദേഹത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തൂണുകളിലൊന്നായ പാസ്വാൻ, ബീഹാറിലെ ഒരു പ്രമുഖ ദലിത് നേതാവായി ഉയർന്നു വരികയായിരുന്നു. ഒട്ടും വൈകാതെ ദേശീയ രാഷ്ട്രീയത്തിൽ തന്റേതായ പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. 1990-കളിൽ, ദലിതർക്കുള്ള മണ്ഡൽ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുന്നതിൽ പാസ്വാന്റെ പങ്ക് പ്രധാനമായിരുന്നു.
“കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മരണത്തോടെ രാജ്യത്തിന് ദർശനാത്മകനായ ഒരു നേതാവിനെ നഷ്ടമായി.” ഏറ്റവും സജീവവും ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്നതുമായ എംപിമാരിൽ ഒരാളായിരുന്നു അദ്ദേഹം. നിരാലംബരായവർക്കുവേണ്ടി ശബ്ദമുയർത്തുകയും പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി നിരന്തരം പോരാടുകയും ചെയ്ത നേതാവായിരുന്നു പാസ്വാൻ” എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുസ്മരിച്ചു.










