തിരുവനന്തപുരം : ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച് യുവതി. കേരളത്തിൽ ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്കണ്ടം സ്വദേശിനിയായ അജിതയെന്ന 33 കാരിയാണ് രണ്ടു ദിവസം മുൻപ് ഡൽഹിക്കു വണ്ടി കയറിയത്.
പലതവണ പി.എസ്.സി പരീക്ഷയെഴുതി മനസ്സു മടുത്തപ്പോഴാണ് അജിത ഇങ്ങനെയൊരു തീരുമാനമെടുത്തത്. എം.എ പൂർത്തിയാക്കിയ അജിത് ബി.എഡ് ബിരുദധാരിണി കൂടിയാണ്. കേരളത്തിൽ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് ഒരു ജോലി തരപ്പെടുത്താനുള്ള പ്രതീക്ഷയുമായാണ് യുവതി ആരോടും പറയാതെ നാടുവിട്ടത്.
അജിതയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും യുവതി ഡൽഹി ടിക്കറ്റ് എടുത്തതായി പോലീസ് കണ്ടെത്തി. തുടർന്ന് ആർപിഎഫുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ, അജിതയെ വിജയവാഡ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post