കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇരുവരെയും നേരത്തെ പലതവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നതാണ്.
വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണ്ണം പുറത്തേക്ക് എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസിക്ക് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നത്. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ ഇരുവരെയും വിട്ടയക്കുകയായിരുന്നു.
ഇപ്പോൾ, സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ മൊഴിയെടുക്കലും തുടരുകയാണ്.
Discussion about this post