കശ്മീർ: ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് തീവ്രവാദത്തിൽ നിന്നും ജനാധിപത്യ മാർഗ്ഗം സ്വീകരിച്ച കശ്മീരിലെ രജൗരി സ്വദേശി മുനാഫ് മാലിക്.
ഭീകരസംഘടന വിട്ട് കീഴടങ്ങിയതിനുശേഷം സാമൂഹിക പ്രവർത്തകനായി മാറിയ മുനാഫ് കശ്മീരിലെ ഡിസ്ട്രിക് ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ദർഹാൽ മാൽകൻ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ജനവിധി തേടിയിരിക്കുകയാണ്. ഏഴുവർഷം തീവ്രവാദ സംഘടനയിൽ ഡിവിഷണൽ കമാൻഡറായിരുന്നു മുനാഫ്. കീഴടങ്ങിയതിനുശേഷമാണ് മുനാഫ് ജനങ്ങൾക്കായി പ്രവർത്തിക്കാനാരംഭിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരുമായി സഹകരിച്ച് പ്രവർത്തിക്കാനുമാണ് താനിപ്പോൾ ആഗ്രഹിക്കുന്നതെന്ന് മുനാഫ് വ്യക്തമാക്കി. അക്രമ പാത ഉപേക്ഷിച്ച് തിരിച്ചുവരാനും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാണ് മുനാഫ് ഭീകരർക്ക് നൽകുന്ന ഉപദേശം.
“തീവ്രവാദം വെറും പ്രൊപ്പഗാൻഡ മാത്രമാണ്. ഇതുകൊണ്ട് ആർക്കും ഒരു നേട്ടവുമില്ല. ഭീകര സംഘടനയിൽ നിന്നും പുറത്തുവന്ന് കീഴടങ്ങിയതിനു ശേഷം ദർഹാൻ മാൽക്കനിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ ലഭിച്ച ബഹുമാനമാണ് എനിക്ക് കൂടുതൽ പ്രചോദനമായത്”- മുനാഫ് കൂട്ടിച്ചേർത്തു. ശനിയാഴ്ച കശ്മീർ ഡിസ്ട്രിക് ഡെവലപ്മെന്റ് കൗണ്സിലിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായിരുന്നു. 22 -നാണ് വോട്ടെണ്ണൽ.
Discussion about this post