കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്‌മാൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദിനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
ഇന്ന് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഔഫ് അബ്ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഇർഷാദ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ ഡിസ്ചാർജ് ചെയ്ത് പോലീസ് കാഞ്ഞങ്ങാട്ടേക്ക് എത്തിച്ചത്. കാഞ്ഞങ്ങാട് യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറിയാണ് ഇർഷാദ്. പൊലീസാണ് കൊലയാളികളുടെ കൂട്ടത്തിൽ ഇർഷാദും ഉണ്ടായിരുന്നതായി അറിയിച്ചത്.
മുഖ്യസാക്ഷിയായ ഷുഹൈബ്, ഇർഷാദ് ഉൾപ്പെടെ മൂന്നുപേരെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. അതേസമയം, ഇന്നലെ രാത്രി കബറടക്കത്തിന് ശേഷം കാഞ്ഞങ്ങാട് ലീഗ് ഓഫീസുകൾക്ക് നേരെയും ബസ് സ്റ്റോപ്പുകൾക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. തുടർന്ന്, ഗ്രനേഡുപയോഗിച്ചാണ് പോലീസ് അക്രമികളെ ഓടിച്ചത്.
Discussion about this post