കാസർകോട്: ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് കാഞ്ഞങ്ങാട് സിപിഎം- ലീഗ് സംഘർഷം. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ ഔഫിന്റ ഖബറടക്കത്തിന് പിന്നാലെയാണ് സംഘർഷം. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയിൽ ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും അടിച്ചു തകർത്തു.
അതേസമയം കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷം നടന്നിടത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.
ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലീം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. ഹൃദയത്തിനേറ്റ മുറിവാണ് ഔഫിന്റെ മരണത്തിന് കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
Discussion about this post