തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡിജെ പാർട്ടി. ക്രിസ്മസിനോടനുബന്ധിച്ച് പൊഴിക്കരയിൽ നടത്തിയ പാർട്ടിയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. പാർട്ടി പതിമൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല.
ഫ്രീക്സ് എന്ന സംഘടനയാണ് പാർട്ടിക്ക് നേതൃത്വം നൽകിയത്. പൊഴിയൂർ ബീച്ചിൽ സംഘടിപ്പിച്ച പാർട്ടിക്ക് അനുമതി വാങ്ങിയിരുന്നില്ല. രാത്രിയും പകലുമായാണ് പാർട്ടി സംഘടിപ്പിച്ചത്.
ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതിൽ അമർഷം ശക്തമാകുകയാണ്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും സമീപവാസികൾ സംശയം ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെ മാത്രമാണ് പൊലീസ് നടപടികൾ ആരംഭിച്ചത്.
Discussion about this post