ബംഗലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് ഇഡി ബെംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ബിനീഷിന് സ്വാഭാവിക ജാമ്യം നേടാനുള്ള അവസരം ഇതോടെ നഷ്ടമാകും.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒക്ടോബർ 29നായിരുന്ന് ബിനീഷ് അറസ്റ്റിലായത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിച്ചേക്കും.
നേരത്തെ മയക്കുമരുന്ന് കേസിൽ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖയ്‌ക്കൊപ്പം അറസ്റ്റിലായിരുന്നു. ഈ അന്വേഷണമാണ് ബിനീഷിലേക്ക് എത്തിയത്.
Discussion about this post