ഡൽഹി: പാക്കിസ്ഥാനിൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ നിർബന്ധിതമായി പരിവർത്തനം ചെയ്യുന്നത് ഒരു സാധാരണ സംഭവമായി മാറുകയാണ്. ഒരു വശത്ത്, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എല്ലാ മതങ്ങളെയും പാകിസ്ഥാനിൽ തുല്യമായി പരിഗണിക്കുന്നുവെന്ന് അവകാശപ്പെടുന്നു, മറുവശത്ത്, ഭരണത്തിൻ കീഴിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഹിന്ദു, ക്രിസ്ത്യൻ മതങ്ങളിൽ പെട്ട പെൺകുട്ടികളെ നിർബന്ധിതമായി മതപരിവർത്തനം ചെയ്യുന്ന കേസുകൾ പാകിസ്ഥാനിൽ വർദ്ധിച്ചുവരികയാണ്. അർജു രാജ എന്ന 13 കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയ സംഭവമാണ് ഇപ്പോൾ ചർച്ചാ വഷയം. പെൺകുട്ടിയെകൊണ്ട് ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.
നിർബന്ധിത മതപരിവർത്തനത്തിനവും ബാലവിവാഹവും ന്യൂനപക്ഷങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ് പാകിസ്ഥാനിൽ തുടരുന്നത്. അർജുരാജയുടെ മതമാറ്റം പാകിസ്ഥാനിൽ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് മൗലികാവകാശങ്ങളോടും മതസ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാനുള്ള അവസരമില്ല എന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
അർജുരാജയുടേത് സമീപകാല സംഭവാണ്. മതപരിവർത്തനത്തിനും നിർബന്ധിത വിവാഹത്തിനുമായി പാകിസ്ഥാനിൽ യുവ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ നിരവധി കേസുകൾ നിലവിലുണ്ട്. പാകിസ്ഥാനിലെ വിവിധ കോടതികളിലും ഇത്തരം നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
2019 ഏപ്രിൽ 28 ന് സമാനമായ ഒരു കേസ് കറാച്ചിയിലെ ഇറ്റെഹാദ് നഗരത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടെ നേഹ പർവേസ് എന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി മുസ്ലീംയുവാവായ ഇമ്രാനെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.
ന്യൂനപക്ഷ പെൺകുട്ടികളെ നിർബന്ധിതമായി മതംമാറ്റുന്നതിന്റെ വർദ്ധനവ് രാജ്യത്ത് മതന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതിന്റെ തെളിവാണ്. നിർബന്ധിത മതപരിവർത്തനം പാകിസ്ഥാനിൽ തുടർന്നുകൊണ്ടെയിരിക്കുകയാണ്. തട്ടികൊണ്ടുപോകുന്നവർക്കും മതപരിവർത്തനം ചെയ്യുന്നവർക്കും ഭരണകക്ഷികളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ട്.
Discussion about this post