തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകളുടെ ഹിതപരിശോധനയിൽ ചരിത്ര നേട്ടവുമായി ബി എം എസ്. കെഎസ്ആർടിസി രൂപം കൊണ്ടതിന് ശേഷം ആദ്യമായി ബി എം എസ് നേതൃത്വത്തിലുള്ള യൂണിയന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
ഹിതപരിശോധനയില്‍ 18 ശതമാനം വോട്ട് നേടിയാണ് കെഎസ്ടി എംപ്ലോയിസ് സംഘ് ചരിത്രം കുറിച്ചത്. അംഗീകാരം ലഭിക്കാൻ പതിനഞ്ചു ശതമാനം വോട്ടാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ തവണ 8.31 ശതമാനം വോട്ട് മാത്രമാണ് സംഘിന് ലഭിച്ചിരുന്നത്.
അതേസമയം സി ഐ ടി യുവിന് അംഗീകാരം നിലനിർത്താനായെങ്കിലും വോട്ടിംഗ് ശതമാനത്തിൽ വൻ ഇടിവ് സംഭവിച്ചു. കഴിഞ്ഞ തവണ 49 ശതമാനം വോട്ട് നേടിയവർക്ക് ഇക്കുറി 35 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. എഐടിയുസിക്കും , ഐഎന്‍ടിയുസിക്ക് കീഴിലുള്ള ടി.ഡി.എഫിനും തിരിച്ചടി നേരിട്ടു.
Discussion about this post