ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
read also: പ്രണയം മൂത്തു മതം മാറി, ഒടുവിൽ കെട്ടിയ ആൾ ഉപേക്ഷിച്ചതോടെ ഭർത്താവിനെതിരെ വീഡിയോയുമായി ഹിന്ദു യുവതി
പാകിസ്താന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങള്‍, ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.നേപ്പാള്‍ 12 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂട്ടാന്‍ പത്തുലക്ഷം കോവിഷീല്‍ഡ് വാക്‌സിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. മൂന്നുകോടി കോവിഷീല്‍ഡ് വാക്‌സിനാണ് മറ്റൊരു അയല്‍രാജ്യമായ ബംഗ്ലാദേശ് ഇന്ത്യയില്‍നിന്ന് വാങ്ങാനൊരുങ്ങുന്നത്. അതേസമയം കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് അയല്‍രാജ്യങ്ങള്‍ക്ക് ആദ്യം എന്ന രീതിയാവും ഇന്ത്യ പിന്തുടരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post