തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളം, കേന്ദ്ര വിമർശനം ഒഴിവാക്കാൻ പുതുവഴികൾ തേടുന്നു. ഇതിനായി പ്രതിദിന വാക്സിൻ ടാർഗറ്റ് പ്രഖ്യാപിക്കുന്നത് അവസാനിപ്പിച്ചു. പ്രതിദിന വാക്സിൻ ടാർഗറ്റിൽ പറയുന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്നതിന് കേന്ദ്രം വിമർശനം ഉന്നയിച്ച് തുടങ്ങിയതോടെയാണ് ഇത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ മിക്ക ദിവസവും പത്ത് ശതമാനത്തിന് മുകളിൽ തുടരുകയാണ് അതേസമയം ദേശീയ ശരാശരി രണ്ട് ശതമാനത്തിൽ താഴെയാണ്. പ്രതിദിന പരിശോധന നിരക്ക് കുറഞ്ഞ അവസ്ഥയിൽ ആയിരിക്കെയാണ് ഇത്രയും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നതാണ് ഏറെ ആശങ്കാജനകം.
കേരളത്തിലെ പരിശോധനാ രീതിയെക്കുറിച്ചും ആശങ്ക ഉയരുകയാണ്. വിശ്വാസ്യത കുറഞ്ഞ റാപ്പിഡ് ആന്റിജൻ പരിശോധനകളിലാണ് കേരളം ഇപ്പോഴും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഇതിൽ തെറ്റായ രീതിയിൽ നെഗറ്റീവ് റിപ്പോർട്ട് വരാനുള്ള സാദ്ധ്യത നാൽപ്പത് ശതമാനമാണെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post