ഡൽഹി: രാജ്യതലസ്ഥാനത്ത് ഇസ്രയേൽ എംബസിക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. വെള്ളിയാഴ്ച വൈകിട്ടുണ്ടായ ചെറു സ്ഫോടനത്തിനു പിന്നിൽ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഡൽഹിയിൽ താമസിക്കുന്ന വീസക്കാലാവധി കഴിഞ്ഞ ഇറാൻ പൗരന്മാരെ ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.
സംഭവമുണ്ടായ എ.പി.ജെ. അബ്ദുൽ കലാം മാർഗിനു സമീപത്തെ 146 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ഡൽഹി പൊലീസ് സ്പെഷൽ സെൽ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. എംബസിയുടെയും എതിർവശത്തെ കെട്ടിടത്തിന്റെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. നടപ്പാതയ്ക്കു സമീപത്തെ ചെടിച്ചട്ടിയിലാണു സ്ഫോടകവസ്തു ഒളിപ്പിച്ചതെന്നാണു വിവരം. ഇതിനു സമീപത്തു നിന്നു കണ്ടെത്തിയ കവറിൽ ഭീഷണി സന്ദേശമുണ്ടായിരുന്നെന്നും സൂചനയുണ്ട്.
read also: ജിഎസ്ടി വരവ് വീണ്ടും റെക്കോര്‍ഡില്‍; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രധനകാര്യമന്ത്രാലയം
ആക്രമണം നടന്നേക്കാമെന്ന സൂചന ലഭിച്ചിരുന്നുവെന്ന് ഇസ്രയേൽ അംബാസഡർ റോൺ മൽക്ക കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
നാഷനൽ ബോംബ് ഡേറ്റ സെന്ററിന്റെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
Discussion about this post