തിരുവനന്തപുരം: വർഗ്ഗീയ വിദ്വേഷം ചീറ്റുന്ന പ്രസംഗവുമായി വൈദ്യുതി മന്ത്രി എം എം മണി. കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിൻറെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണെന്ന് എം എം മണി പറഞ്ഞു. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി നിന്നത് സിപിഎമ്മാണെന്ന് ഓർക്കണമെന്നും മണി പറഞ്ഞു.
മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. തലശേരി കലാപകാലത്ത് മുണ്ടും മടക്കി കുത്തി നിന്നത് എം.വി.രാഘവനും ഇ.എം.എസും പിണറായി വിജയനുമാണെന്നും മന്ത്രി മണി പറഞ്ഞു.
അതേസമയം മാറാട് കൂട്ടക്കൊലയെ കലാപമെന്ന് വിശേഷിപ്പിച്ച എം എം മണിയുടെ പ്രസ്താവന വിവാദമാകുകയാണ്. ഏകപക്ഷീയമായ കൂട്ടക്കൊലയിൽ ഹിന്ദുമത വിഭാഗത്തിൽ പെട്ട എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. കേസിൽ പിന്നീട് നിരവധി സിപിഎം- ലീഗ് നേതാക്കൾ അറസ്റ്റിലായിരുന്നു.
Discussion about this post