തൃശ്ശൂര്‍: പിഎസ്സിയെ നോക്കുകുത്തിയാക്കി സിപിഎം പ്രവര്‍ത്തകരായ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രന്. സുപ്രീംകോടതി വിധിയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാരെന്നും തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ യുവനേതാക്കളുടെ ഭാര്യമാരെയെല്ലാം സ്ഥിരപ്പെടുത്തിയത് ലജ്ജാകരമാണ്. എം.ബി രാജേഷിന്റെ ഭാര്യക്ക് കാലടി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പബ്ലിക് സര്‍വ്വീസ് കമ്മീഷന് പെണ്ണും പിള്ള സര്‍വ്വീസ് കമ്മീഷനായി മാറി. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബി.ജെ.പി യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിലുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലില്ലാതെ നടക്കുമ്ബോള്‍ ബന്ധുക്കളെയും പാര്‍ട്ടി അനുഭാവികളെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താന്‍ ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മര്യാദകേടാണ്. അധികാരം ഒഴിയുന്നതിനുമുമ്പ് ഇഷ്ടക്കാരെ നിയമിച്ച് തീര്‍ക്കുകയാണ് പിണറായി സര്‍ക്കാരെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് പാര്‍ട്ടി അനുഭാവികളെ ആണ് ഇത്തരത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ അനധികൃതമായി നിയമിച്ചത്.
അനധികൃത നിയമനങ്ങള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ യുവമോര്‍ച്ച സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സ്വജനപക്ഷപാദിത്വവും അഴിമതിയും തുറന്ന് കാട്ടി ശക്തമായ പ്രതിഷേധം നടത്തും. കേന്ദ്രസര്‍ക്കാര്‍ വായ്പ്പാ പരിധി വര്‍ദ്ധിപ്പിച്ചതിലൂടെ 9,000 കോടിയിലധികം കേരളത്തിന് അധികമായി ചെലവഴിക്കാം. കേന്ദ്രസര്‍ക്കാരിനെ എന്തിനും വിമര്‍ശിക്കുന്ന തോമസ് ഐസക്ക് ഒരു അക്ഷരം പോലും മിണ്ടുന്നില്ല. ഇത്രയധികം പരിഗണന വേറെ എതെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ടോയെന്ന് സുരേന്ദ്രന് ചോദിച്ചു.
വൈദ്യുതി, കുടിവെള്ളം, ഭവന നിര്‍മ്മാണം എന്നിവയെല്ലാെ ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ എന്ത് പങ്കാണുള്ളത്? സംസ്ഥാന സര്‍ക്കാരിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ ബഹുജന മുന്നേറ്റത്തിന് ബി.ജെ.പി നേതൃത്വം കൊടുക്കും. കേരളത്തില്‍ അഴിമതിക്കെതിരെ ഏറ്റവും കൂടുതല്‍ പോരാട്ടം നടത്തിയ ജേക്കബ് തോമസ് ബി.ജെ.പിയിലെത്തിയത് അഴിമതിക്കെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post