പാലക്കാട്: ആറ് വയസുകാരനെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതിയായ മാതാവ് എല്ലാം കരുതികൂട്ടി ചെയ്തതാണെന്ന നിഗമനത്തില്‍ പൊലീസ്. സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കൃത്യമായ മുന്നൊരുക്കങ്ങളാണ് ഇവർ കുട്ടിയെ കൊലപ്പെടുത്താനായി നടത്തിയത്.കൃത്യം നിര്‍വഹിക്കാന്‍ ഉപയോഗിച്ച കത്തി തന്നെ ഇവര്‍ വളരെ തന്ത്രപരമായാണ് സംഘടിപ്പിച്ചത്. മകനെ കൊല്ലാന്‍ പിതാവിനെ കൊണ്ടാണ് ഷാഹിദ കത്തി വാങ്ങിപ്പിച്ചത്. ഇതിന് വേണ്ടി കറിക്കത്തിക്ക് മൂര്‍ച്ചയില്ലെന്നും ഇവര്‍ ഭര്‍ത്താവ് സുലൈമാനോട് പറഞ്ഞു .
സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്നും അതിനാല്‍ ഇരുമ്പില്‍ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇവര്‍ക്ക് തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതി ഷാഹിദ ആറുവര്‍ഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അദ്ധ്യാപികയായിരുന്നു. അതേസമയം യുവതിക്ക് മാനസിക വിഭ്രാന്തിയാണെന്ന വാദം പൊലീസ് തള്ളി. മൊഴിയെടുക്കുമ്പോഴെല്ലാം താന്‍ ചെയ്തത് ശരിയാണെന്ന ഉറപ്പിക്കുന്ന തരത്തിലായിരുന്നു ഷാഹിദ പ്രതികരിച്ചിരുന്ന തെന്നാണ് അറിയുന്നത്.
ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ടു
കഴിഞ്ഞ ഒരാഴ്ച മുമ്പ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത തന്നില്‍ ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലന്നും കൃത്യം നടത്തി കഴിഞ്ഞപ്പോള്‍ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
Discussion about this post