തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളില്‍ പോലും പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയാക്കിയെന്ന് ബിജെപി ആരോപിച്ചു. മേയർക്ക് നഗരസഭാ കാര്യങ്ങളിലല്ലെന്നും പാർട്ടി പ്രവർത്തനത്തിലാണ് താത്പര്യമെന്നും ബിജെപി കൗൺസിലർമാർ ആരോപിക്കുന്നു.
മേയറുടെ നിഷേധാത്മക സമീപനത്തിനെതിരെ സമരം ചെയ്യുമെന്ന് ബിജെപി അറിയിച്ചു. നഗരസഭയുടെ വികസന അജണ്ട നിശ്ചയിക്കേണ്ട പല തീരുമാനങ്ങളും കൈക്കൊള്ളുന്ന വികസന സെമിനാറിൽ മേയർ പങ്കെടുത്തില്ല. എംഎല്‍എമാര്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മേയറുടെ അസാന്നിദ്ധ്യം നിഷേധാത്മകമാണെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
യോഗം വിളിച്ചുകൂട്ടിയ മേയര്‍ പാര്‍ട്ടി പരിപാടിക്കായി കണ്ണൂര്‍ക്ക് പോയി. ഡെപ്യൂട്ടി മേയര്‍ പങ്കെടുത്തെങ്കിലും ദേഹാസ്വസ്ഥ്യത്തിന്റെ പേരില്‍ ഉടനെ മടങ്ങി. ഭരണത്തെക്കുറിച്ച് ഒന്നും അറിയാതെ നേതാക്കന്‍മാര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പുകളിൽ ജനം പിന്തള്ളിയ മുതിർന്ന നേതാക്കളുടെ റബ്ബർ സ്റ്റാമ്പ് പദവിയല്ല മേയർ സ്ഥാനമെന്നും ബിജെപി ഓർമ്മിപ്പിക്കുന്നു.
Discussion about this post