തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ. സംവരണത്തിൽ അർഹരായ മുന്നാക്കസമുദായാംഗങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്ന് എൻ എസ് എസ് ആരോപിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കസമുദായാംഗങ്ങൾക്ക് സംവരണത്തിന്റെ പ്രയോജനം വേണ്ടവണ്ണം കിട്ടുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സർക്കാർ ചട്ടം നടപ്പാക്കിയതിൽ അപാകതകളുണ്ട്. അവ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംവരണത്തിന് അർഹമായ മുന്നാക്കസമുദായങ്ങളുടെ മുൻഗണനാ പട്ടിക ഇതുവരെ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സംവരണം കിട്ടാൻ റവന്യൂ അധികാരികൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പലപ്പോഴും നൽകുന്നില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് പുറത്തിറക്കിയിരിക്കുന്ന വാർത്താ കുറിപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്.
Discussion about this post