ജനീവ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സിൻ ആഗോള തലത്തിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കൊവിഷീൽഡ്.
ഇന്ത്യയുടെ വാക്സിൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും അനുയോജ്യമാണ് ഇന്ത്യൻ വാക്സിനെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇതോടെ വാക്സിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ആസ്ട്രാസെനക–എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെയുള്ള കോവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സിൻ വിതരണം ചെയ്യാൻ സാധിക്കും.
Discussion about this post