ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി. കിഫ്‌ബിക്ക് എതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ തള്ളി. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഇഡി അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന പിണറായിയുടെ വാദം ഇതോടെ വെറും രാഷ്ട്രീയ ആരോപണം മാത്രമായി.
ഇതോടെ ഇഡി നീക്കത്തെ രാഷ്ട്രീയമായി നേരിടാനുള്ള സിപിഎം നീക്കത്തിനും തിരിച്ചടിയാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ രാഷ്ട്രീയപരമായി നീങ്ങുന്നതിന് അതിന്റേതായ പരിമിതികളുണ്ട്.
Discussion about this post