കാസർകോട്: ഇ ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ കാണുമ്പോൾ ദുഷിച്ചു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം മനുഷ്യബുദ്ധിക്ക് ചേരാത്തതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശ്രീധരന്‍ ബി.ജെ.പിയില്‍ എത്തിയതോടെ എന്തും വിളിച്ചു പറയുന്ന അവസ്ഥയാണെന്നും ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ അവരുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ, തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍വേ, നിലമ്പൂർ-നഞ്ചന്‍കോട് റെയില്‍ പദ്ധതി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല എന്ന ശ്രീധരന്റെ തുറന്നുപറച്ചിലിനോടായിരുന്നു ശ്രീധരനെ അവഹേളിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം എതിരാളികളെ ആക്ഷേപിക്കില്ലെന്നും ചെയ്യാന്‍ പോകുന്ന വികസനകാര്യങ്ങള്‍ മാത്രം പറഞ്ഞേ വോട്ട് തേടൂ എന്നും ഇ ശ്രീധരൻ പ്രതികരിച്ചു. വസ്തുതകൾ വസ്തുതാപരമായി പറയുന്ന ഇ ശ്രീധരന്റെ ആരോപണത്തിന് മറുപടി പറയാതെ അദ്ദേഹത്തിനെ വ്യക്തിപരമായി ആക്ഷേപിച്ച പിണറായി വിജയന്റെ നടപടിയിൽ പൊതുവിൽ അതൃപ്തിയുണ്ട്.
Discussion about this post