കൊൽക്കത്ത: ഹിന്ദുവിരുദ്ധ തീവ്ര വർഗീയ പ്രസംഗവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ആലം. ഒരുമിച്ച് നിന്നാൽ നാല് പാകിസ്ഥാൻ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു മമതയുടെ അടുത്ത അനുയായിയായ ഷെയ്ഖ് ആലമിന്റെ വർഗീയ പ്രസ്താവന.
ഇപ്പോൾ നമ്മൾ 30 ശതമാനവും അവർ 70 ശതമാനവുമാണ്. 70 ശതമാനത്തിന്റെ പിന്തുണയോടെ അവർ അധികാരത്തിൽ വരുന്നത് അപമാനകരമാണ്. നമ്മുടെ മുസ്ലീം ജനസംഖ്യ ഏകപക്ഷീയമായി ചിന്തിച്ചാൽ നമുക്ക് നാല് പുതിയ പാകിസ്ഥാനുകൾ സൃഷ്ടിക്കാൻ സാധിക്കും. അപ്പോൾ ഈ എഴുപത് ശതമാനം എവിടേക്കായിരിക്കും പോകുക? ഇതായിരുന്നു തൃണമൂൽ നേതാവിന്റെ പ്രസ്താവന.
ഷെയ്ഖ് ആലമിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്ത് വന്നു. ഹിന്ദുവിരുദ്ധ പ്രസ്താവനയിലൂടെ താൻ ശരിക്കും മമതയുടെ ആരാധകൻ തന്നെയാണ് എന്ന് ഷെയ്ഖ് ആലം വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരമൊരു ബംഗാളാണോ നമുക്ക് വേണ്ടത് എന്ന് ജനങ്ങൾ വിധിയെഴുതണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വ്യക്തമാക്കി.
Discussion about this post