തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനു നേരെ സിപിഎം ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ചെമ്പഴന്തി അണിയൂരിൽ വച്ചാണ് കഴക്കൂട്ടം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനു നേരെ സിപിഎം ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടത്. ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവർത്തകർ ബൈക്ക് ഓടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകരെ പോലീസിന്റെ മുൻപിലിട്ട് സിപിഎം ഗുണ്ടകൾ മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് ബിജെപി പ്രവർത്തകർ സംഘടിതമായി പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സിപിഎം ഗുണ്ടകൾ ബൂത്ത് കമ്മറ്റി ഓഫീസിൽ കയറി ഒളിച്ചു. തുടർന്ന് ശോഭാ സുരേന്ദ്രനും, മണ്ഡലം പ്രസിഡന്റ് ആർ എസ് രാജീവും പ്രവർത്തകരും ബൂത്ത് കമ്മറ്റി ഓഫീസിന് മുൻപിൽ പ്രതിഷേധം നടത്തി. മാർക്‌സിസ്റ്റ് നേതാക്കളുടെ ഒത്താശയോടെയാണ് അക്രമം നടന്നതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ബിജെപി വ്യക്തമാക്കി.
Discussion about this post