തൃശൂർ: ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം. ഒരാൾ വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവർത്തകൻ മുനിപ്പാറ ഡേവിസ് ആണ് മരിച്ചത്.
വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് സൂചന. ഇത് പിന്നീട് ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു എന്നാണ് വിവരം. പാത്രക്കടവ് സ്വദേശികളായ ഷിജിത്തും ബാബുവുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർ സിപിഐ പ്രവർത്തകരാണ്.
ഷിജിത്തിന്‍റെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഡേവിസ്. ഇവർ തമ്മിൽ നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇത് പലപ്പോഴും വഷളാക്കാൻ സുഹൃത്തുക്കളായ പാർട്ടി പ്രവർത്തകർ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടന്ന കൊലപാതകം ഇരു പാർട്ടികളിലെയും പ്രവർത്തകരെ അസ്വസ്ഥരാക്കുന്നുണ്ട്.
Discussion about this post