കണ്ണൂർ: ഇരട്ട വോട്ടിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്ന് പരാതികളിന്മേൽ അടിയന്തര നടപടി ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ തപാല്‍ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ആവശ്യപ്പെട്ടു. തപാല്‍ വോട്ടിംഗിനെ കുറിച്ചും അതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
തപാല്‍ ബാലറ്റ് സംബന്ധിച്ച പ്രക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കൃത്യമായി നടക്കുന്നെന്നും പരാതികള്‍ക്ക് ഇട നല്‍കാത്തവിധം നിഷ്പക്ഷമായി നടക്കുന്നെന്നും ജില്ലാ കളക്ടര്‍മാരും വരണാധികാരികളും ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.
വോട്ടിംഗ് പ്രക്രിയ കോടതി ഉള്‍പ്പടെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇരട്ടവോട്ടു സംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. തപാല്‍ വോട്ടിംഗിലെ ക്രമക്കേടുകള്‍ വെളിപ്പെട്ടാല്‍ പ്രശ്നം കൂടുതൽ ഗുരുതരമായേക്കും.
Discussion about this post