ശ്രീനഗർ: ബാരാമുള്ളയിലെ സോപൂർ ഗ്രാമത്തിൽ ഭീകരാക്രമണം. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൗൺസിലറും കൊല്ലപ്പെട്ടു. ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ (ബിഡിസി) ചെയർപേഴ്സൺ ഫരീദ ഖാനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ വെടിവയ്പ്പിലാണ് ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥനായ ഷഫ്കത്ത് അഹ്മദും കൗൺസിലർ റിയാസ് അഹ്മദും മരണപ്പെട്ടത്.
ആക്രമണത്തിൽ തീവ്രവാദികൾ വെടിയുതിർത്തതിനെത്തുടർന്ന് റിയാസും ഷഫത്തും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിൽ മറ്റൊരു കൗൺസിലർ ഷംസ്-ഉദ്-ദിൻ പിയറിന് പരിക്കേറ്റു. ഭീകരരെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്.
സോപോറിലെ മുനിസിപ്പൽ ഓഫീസിലേക്ക് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥർക്കെതിരായ രണ്ടാമത്തെ വലിയ ആക്രമണമാണിത്. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള ലാവെപോറയിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.
Discussion about this post