മലപ്പുറം: മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ വാഹനത്തിന് നേർക്ക് ആക്രമണം. ഏറനാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് നേർക്കാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഊര്‍ങ്ങാട്ടിരി ചൂളാട്ടിപാറ അങ്ങാടിയില്‍ നടന്ന വാഹന പ്രചരണ ജാഥയില്‍ ബിജെപി ദേശീയ സമിതി അംഗം പി ടി ആലിഹാജി സംസാരിച്ചു കൊണ്ടിരിക്കവെ അദേഹത്തിന് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടാവുകയായിരുന്നു. ഫവാസ് എന്നയാളാണ് കയ്യേറ്റം നടത്തിയത് എന്ന് വ്യക്തമായിരുന്നു.
പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവർക്കെതിരെ ബിജെപി ഏറനാട് നിയോജക മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ പതിവാകുകയാണ്. കുന്നംകുളത്ത് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ പിടിയിലായിരുന്നു. അടുപ്പൂട്ടി സീനിയര്‍ ഗ്രൗണ്ടിന് സമീപം കൊട്ടാരത്തില്‍ സുധാകരെന്റ മകന് സുമേഷിനെ ആക്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.
കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിനു സമീപം മുകിലശ്ശേരി ബിജു (48), കാട്ടകാമ്പാൽ ചിറയന്‍കാട് നടുവില്‍പ്പാട്ട് ശ്രീജിത്ത് (30) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തും കണ്ണൂരും ബിജെപി വനിതാ സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികൾക്കിടെ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post