തിരുവനന്തപുരം: ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതലായും വിദ്യാർത്ഥിനികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. ലൗ ജിഹാദില്ലെങ്കിൽ പിന്നെ ദമ്പതികൾ എന്തിനാണ് സിറിയയിലേക്ക് പോകുന്നാതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി കേരളത്തിൽ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നിയമം മൂലം നിരോധിക്കുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ കെ സുരേന്ദ്രൻ വ്യക്തമാക്കി. ലൗ ജിഹാദുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും ഒന്നിൽ പോലും വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഹിന്ദുക്കൾ മാത്രമല്ല ക്രിസ്ത്യൻ സമുദായവും ലൗ ജിഹാദിനെ ഗുരുതരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന രണ്ട് മിശ്രവിവാഹങ്ങൾ നേരത്തെ എൻ ഐ എ അന്വേഷിച്ചിരുന്നു.
Discussion about this post