ഡൽഹി: നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ലഷ്കർ ഭീകരരെ വകവരുത്തിയ കേസിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ അഹമ്മദാബാദിലെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ജി.എല്‍. സിംഗാള്‍ ഐപിഎസ്, റിട്ടയേര്‍ഡ് ഡിവൈഎസ്പി തരുണ്‍ ബാരോട്ട്, എഎസ്ഐ അനജു ചൗധരി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. നേരത്തെ കേസില്‍ മുന്‍ ഐജി ഡിജി വന്‍സര, ഉദ്യോഗസ്ഥരായ പിപി പാണ്ഡെ, എന്‍.കെ കമിന്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹർജി കോടതി സ്വീകരിക്കുകയായിരുന്നു. ഇതോടെ കേസിൽ പ്രതികളാക്കപ്പെട്ട മുഴുവന്‍ പേരെയും കോടതി വെറുതെ വിട്ടു.
മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജവാദ് ഷെയ്ഖ്, മുബൈയിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇസ്രത്ത് ജഹാൻ എന്നിവരാണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 2004 ജൂണ്‍ 15 ന് അഹമ്മദാബാദില്‍ വച്ച് കൊല്ലപ്പെട്ടത്. അംജദ് അലി, അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നീ പാക്കിസ്ഥാന്‍ ഭീകരരും ഇവർക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.
ഇവരെല്ലാം ലഷ്കർ ഇ ത്വയിബ ഭീകരർ ആയിരുന്നെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് എത്തിയവരായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Discussion about this post