തിരുവനന്തപുരം: വിവാദമായ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് രേഖകൾ. കെ ടി ജലീലിൻ്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖകൾ വ്യക്തമാക്കുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ അദീബിൻ്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥർ പല തവണ എതിർത്തിരുന്നു. എന്നാൽ വിവാദമുണ്ടായപ്പോൾ ജലീലിനെ പൂർണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിന്റെ നിർദ്ദേശപ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിക്കുകയായിരുന്നു. 9-8-2016ൽ ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടുവെന്നാണ് രേഖ.
നിയമന ഫയലിലെ ജലീലിൻറ്റെ ഇടപെടലുകളടക്കം പരിശോധിച്ചാണ് ലോകായുക്ത സ്വജനപക്ഷപാതം നടന്നെന്നും മന്ത്രിയെ പുറത്താക്കണമെന്നുമുള്ള ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് സംഭവത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇടപെടൽ തെളിവ് സഹിതം പുറത്തു വരുന്നത്. ഇത് സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നത് ഉറപ്പാണ്.
Discussion about this post