തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം.
ദീർഘദൂര ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഓട്ടോ ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രമേ ഓടുന്നുള്ളൂ. കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവുണ്ട്. ഇതിനിടയിൽ പ്ലസ് ടു പരീക്ഷയും നടക്കുന്നു.
സർക്കാർ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്നില്ല. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും ഇളവുണ്ട്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാലേ ഓഫീസിൽ പോകാൻ സാധിക്കൂ.
Discussion about this post