“നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കുക”
ഇതാണ് ഇപ്പോൾ കേരള സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. വാക്സിൻ വിതരണം അലങ്കോലമാക്കി കൊണ്ട് അതിന്റെ പേരിൽ കേന്ദ്രത്തെ ആക്രമിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുവാനാണ് ഓരോ കുതന്ത്രങ്ങളും കൊണ്ട് വരുന്നത്.
നാളെ മുതൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്പോട്ട് രെജിസ്ട്രേഷൻ അങ്ങിനെ ഒന്നാണ്. കഴിഞ്ഞ നാലഞ്ച് ദിവസമായി താറുമാറായി കിടക്കുന്ന രജിസ്‌ട്രേഷൻ ക്രമീകരണങ്ങൾ ഇന്നലെ മുതൽ മെല്ലെ മെല്ലെ ട്രാക്കിൽ വരികയായിരുന്നു. അപ്പോഴാണ് ഇത്തരട്ടത്തിലുള്ള കുത്തിത്തിരുപ്പുമായി വരുന്നത്. വേണ്ടപ്പെട്ടവരെ ഇടക്ക് തിരുകി കയറ്റാനുള്ള വൃത്തികെട്ട തന്ത്രമാണ് ഇതിന് പിറകിൽ എന്ന് മനസ്സിലാക്കാൻ വലിയ കാൽക്കുലേഷന്റെ ആവശ്യമൊന്നുമില്ല.
നേരത്തെ കൂട്ടി സിസ്റ്റത്തിൽ നടത്തുന്ന ബുക്കിങ്ങിൽ പിൻവാതിൽ പ്രവേശനം ബുദ്ധിമുട്ടാണല്ലോ. എന്നാൽ ഇങ്ങനെയുള്ള അട്ടിമറികൾ കൊണ്ട് വാക്സിനേഷൻ സെന്ററുകളിൽ സൃഷ്ടിക്കുന്ന തിരക്കുകളും ആശയക്കുഴപ്പങ്ങളും കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളാണ് ഉണ്ടാക്കാൻ പോവുന്നത്. ഇപ്പോൾ തന്നെ കൈവിട്ട നിലയിൽ നിൽക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗവ്യാപനവും ഇനിയും കൂടുതൽ ആപൽക്കരമായ നിലയിലേക്ക് ഉയർത്തുവാൻ മാത്രമാണ് വാക്സിനേഷൻ സെന്ററുകളിലെ അട്ടിമറികൾ കൊണ്ട് സാധിക്കുകയുള്ളൂ.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയക്കളിക്കുള്ള അവസരമല്ല ഇത്. പരമാവധി വേഗത്തിൽ, കഴിയുന്നത്ര ആൾക്ക് ക്രമാനുഗതമായി വാക്സിനേഷൻ നടത്തി ഒരു സമൂഹത്തെ മുഴുവൻ ചൈനീസ് വൈറസിന്റെ കരാളഹസ്തത്തിൽ നിന്നും രക്ഷപ്പെടുത്തിയെടുക്കേണ്ട ശ്രമകരമായ ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ട് തന്നെ അവസ്ഥ മനസ്സിലാക്കി അതിന്റേതായ ഗൗരവത്തോടെ പ്രവർത്തിക്കുക. ഇനിയൊരു സർജ്ജ് താങ്ങാനുള്ള സ്ഥിതി ഒന്നും ഇവിടുത്തെ “ലോകോത്തര” ഹെൽത്ത് സിസ്റ്റത്തിനില്ല.
ആരോടെങ്കിലുമുള്ള വൈരാഗ്യം തീർക്കാൻ ആണെങ്കിലും അനുഭവിക്കാൻ പോവുന്നത് ഞാനും, നിങ്ങളും നമ്മുടെ ഉറ്റവരും ഉടയവരും അടങ്ങുന്ന മലയാളികളാണ്. ഇനിയും വെടക്കാക്കരുത്, തനിക്കാക്കാൻ ഒന്നും ബാക്കി വെക്കാത്ത ഒരു സുനാമിയാണ് നമ്മുടെ നേരെ അതിന്റെ ദംഷ്ട്രകൾ ഉയർത്തി നിൽക്കുന്നത്. മുക്കുമ്പോൾ നിങ്ങളും മുങ്ങും !!
-വാണി ജയതേ-
Discussion about this post