കൊൽക്കത്ത: പശ്ചിമ ബംഗാളിനെ ഞെട്ടിച്ച ബിജെപി പടയോട്ടത്തിൽ തകർന്നു വീണ് പഴയ കമ്മ്യൂണിസ്റ്റ് കോട്ടകൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ബംഗാളിലെ നക്സൽബാരിയിൽ തിളക്കമാർന്ന വിജയമാണ് ബിജെപി സ്വന്തമാക്കിയത്.
നക്സൽബാരി നിയോജക മണ്ഡലത്തിൽ ഇത്തവണ സിപിഎമ്മിന് സ്ഥാനാർത്ഥി പോലും ഉണ്ടായിരുന്നില്ല. ഒരു കാലത്ത് വർഗശത്രു എന്നു വിളിച്ച് എതിർത്തു നിർത്തിയ കോൺഗ്രസിനൊപ്പമുള്ള സഖ്യത്തിൽ സിപിഎമ്മിന് അവിടെ സീറ്റ് നഷ്ടപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയായ ശങ്കർ മലാകറെ ആയിരുന്നു അവിടെ ഇടത് പക്ഷം പിന്തുണച്ചത്.
ബിജെപിയുടെ ആനന്ദമയി ബർമൻ ആണ് നക്സൽബാരിയിൽ വിജയിച്ചത്. 1,38,819 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ആകെ പോൾ ചെയ്തതിന്റെ 58 ശതമാനം വോട്ടുകൾ. ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു കോൺഗ്രസ്- ഇടത് സഖ്യം. തൃണമൂലായിരുന്നു രണ്ടാമത്. വെറും 9.58 ശതമാനം വോട്ട് മാത്രമാണ് ഇടത് സഖ്യ സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
Discussion about this post