കബൂൾ; റമദാൻ മാസത്തിലും ക്രൂരത തുടർന്ന് ഇസ്ലാമിക ഭീകര സംഘടനയായ താലിബാൻ. നോമ്പുകാലത്ത് 255 പേരെയാണ് താലിബാൻ ഭീകരർ കൊന്നു തള്ളിയത്. അഞ്ഞൂറോളം പേർക്കാണ് പരിക്കേറ്റത്.
റമദാൻ നാളുകളിൽ മാത്രം 200 സ്ഫോടനങ്ങളും 15 ചാവേർ ആക്രമണങ്ങളും താലിബാൻ നടത്തി. ഈ കാലയളവിൽ സുരക്ഷാ സേന എണ്ണൂറോളം ഭീകരാക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തിയതായും ആയിരത്തിൽ പരം ഭീകരരെ അറസ്റ്റ് ചെയ്തതായും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മുൻ മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ഭീകരാക്രമണങ്ങളിൽ 20 ശതമാനത്തിൽ അധികം പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണങ്ങളെ ചെറുക്കാൻ ജീവൻ മറന്ന് പോരാടുന്ന സൈനികരെ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഗനി പ്രശംസിച്ചു.
Discussion about this post