ഡൽഹി: കിഴക്കൻ ലഡാക്കിൽ അതിശൈത്യം തുടരുന്നു. ഈ സാഹചര്യത്തിൽ, തണുപ്പ് സഹിക്കാനാവാത്തതിനാൽ മേഖലയിൽ നിന്നും കൂട്ടത്തോടെ സൈന്യത്തെ പിൻവലിക്കുകയാണ് ചൈന. മേഖലയിൽ നിന്നും 90 ശതമാനം സൈനികരെയും ചൈന പിൻവലിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുമായി സംഘർഷം ആരംഭിച്ചതിന് ശേഷം കിഴക്കൻ ലഡാക്കിൽ ചൈന അഞ്ച് ലക്ഷം സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഉയർന്ന പ്രദേശങ്ങളിലെ തണുപ്പും മറ്റ് പ്രയാസങ്ങളും നേരിടാനുള്ള ശേഷി ചൈനീസ് സൈനികർക്ക് കുറവാണ്. ഈ സാഹചര്യത്തിൽ ഒരുവർഷമായി പ്രദേശത്ത് പ്രവർത്തിക്കുന്ന സൈനികരെ പിൻവലിച്ച് പകരം സൈനികരെ മേഖലയിൽ വിന്യസിച്ചേക്കും.
പാംഗോംഗ് തടാക മേഖലക്ക് സമീപത്തെ സംഘർഷ മേഖലകളിൽ നിലവിൽ ചൈന സൈനികരെ റൊട്ടേറ്റ് ചെയ്യുകയാണ്. എന്നാൽ ഇത് ഫലപ്രദമാകുന്നില്ലെന്നും സൈനികർ അതിവേഗം രോഗങ്ങൾക്ക് അടിപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ സൈനികരെ അപേക്ഷിച്ച് ചൈനീസ് സൈനികർക്ക് ഉയർന്ന മേഖലകളിൽ പ്രവർത്തിക്കാനുള്ള ശേഷി കുറവാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ സൈനികർക്ക് ഉയർന്ന മേഖലകളിലും പർവ്വത മേഖലകളിലും കാർഗിൽ പോലെയുള്ള പരുക്കൻ പ്രദേശങ്ങളിലും പരിശീലനം ലഭിക്കാറുണ്ട്. ഐടിബിപി സൈനികർ രണ്ട് വർഷത്തിലധികമായി കിഴക്കൻ ലഡാക്ക് മേഖലകളിൽ പൂർണ്ണ ആരോഗ്യവാന്മാരായി അതിർത്തി രക്ഷ തുടരുകയാണ്.
Discussion about this post