ഡൽഹി: ഇസ്ലാം മതം സ്വീകരിച്ച് ഭീകരപ്രവർത്തനങ്ങൾക്കായി ജിഹാദികളായ ഭർത്താക്കന്മാർക്കൊപ്പം നാടുവിട്ട മലയാളി യുവതികൾ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷയുമായി കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരായ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് കീഴടങ്ങിയ ഇവർ നാട്ടിലേക്ക് മടങ്ങാൻ താത്പര്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഈ വനിതാ ഭീകരവാദികൾ അഫ്ഗാനിസ്ഥാനിൽ ജയിലിലാണ്. അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഇവർ. 2016- 2018 കാലഘട്ടത്തിലാണ് ഇവർ ജിഹാദിനായി അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിൽ എത്തിയത്. ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെ 2019 നവംബർ- ഡിസംബർ മാസങ്ങളിലായി കീഴടങ്ങിയ ഇവർ അഫ്ഗാൻ ജയിലിൽ ദുരിതമനുഭവിക്കുകയാണ്. ഇവർക്കൊപ്പം ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരരും ഉണ്ട്.
ഇന്ത്യൻ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഇവരെ അഫ്ഗാനിസ്ഥാനിൽ വിചാരണക്ക് വിധേയരാക്കിയേക്കും. നേരത്തെ അഫ്ഗാൻ സർക്കാരിന്റെ അനുമതിയോടെ ഇന്ത്യൻ സംഘം ഇവരെ ജയിലിൽ ചോദ്യം ചെയ്തിരുന്നു. തീവ്രമായ മതബോധവും വർഗ്ഗീയ ചിന്തയുമാണ് ഇപ്പോഴും ഇവർ വച്ച് പുലർത്തുന്നതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടിരുന്നു.
26 പുരുഷൻമാരും 13 സ്ത്രീകളും 21 കുട്ടികളും അടക്കം 60 പേരാണ് ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാൻ വഴി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര ഭീകരസംഘടനയിൽ ചേർന്നത്.
Discussion about this post