തൃശൂര്‍: ഐ.എസിനെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടി തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. രാഹുല്‍ പി ആര് എന്ന പ്രവർത്തകനെയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്.ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റി പുറത്താക്കിയത്.
ഐ.എസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്നും ഉചിതമായ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങളെന്നുമായിരുന്നു രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെയാണ് രാഹുലിനെ പാര്‍ട്ടി പുറത്താക്കിയത്. പാര്‍ട്ടിയുടെ ഈ തീരുമാനത്തെ ഒരു ചാനല്‍ ചര്‍ച്ചയിലാണ് സന്ദീപ് വാര്യര്‍ പരിഹസിച്ചത്.
രാഹുലിനെ പുറത്താക്കിയത് തെറ്റായി പോയെന്ന് ഡി.വൈ.എഫ്.ഐയ്ക്ക് തോന്നില്ലെന്ന് സന്ദീപ് പറയുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഡി.എന്‍.എ തന്നെ ഇന്ത്യാവിരുദ്ധമാണെന്നും അവര്‍ക്ക് രാജ്യത്തോട് പ്രതിബന്ധതയോ രാജ്യത്തിന്റെ അഖണ്ഡതയില്‍ വിശ്വാസമോ ഇല്ലെന്നും സന്ദീപ് ജി വാര്യര്‍ വ്യക്തമാക്കുന്നു. മുസ്ലിം മതവിഭാഗത്തെ എക്കാലവും പ്രീണിപ്പിക്കാന്‍ ഉതകുന്ന നിലപാട് മാത്രമാണ് സി പി എം എടുത്തിരിക്കുന്നതെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.
‘രാജ്യത്തിന്റെ സമാധാനത്തെ ഓര്‍ത്ത് ആശങ്ക പെടുന്ന രാഹുലിനെ പോലെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് അവര്‍ തെളിയിച്ചു. നടപടിയില്‍ അത്ഭുതം തോന്നുന്നില്ല. പുറത്താക്കിയില്ലായിരുന്നെങ്കില്‍, എങ്ങനെയാണ് സി.പി.എമ്മിനുള്ളില്‍ ഒരു ദേശസ്നേഹിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നു വരുമായിരുന്നു. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് അബദ്ധം പറ്റിയത്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഒരിക്കല്‍ മാത്രമാണ് ശബ്ദമുയര്‍ത്തിയത്. മുസ്ലിംങ്ങള്ക്കെതിരാണെന്ന് തോന്നുന്ന പ്രസ്താവന ഒരിക്കല്‍ മാത്രമാണ് അവര്‍ ഉയര്‍ത്തിയിട്ടുള്ളത്. ശരിയത്ത് വിവാദവുമായി ബന്ധപ്പെട്ട് ഐ.എം.എസിന്റെ ഒരു പ്രസ്താവന വന്നു. അന്ന് മുസ്ലിം വിഭാഗം വലിയ രീതിയില്‍ പ്രക്ഷോഭം ഉയര്‍ത്തി.’, സന്ദീപ് വ്യക്തമാക്കുന്നു.
Discussion about this post