പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല നട ജൂലൈ 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 17 മുതൽ ഭക്തർക്ക് ദർശനാനുമതി നൽകി. ഒരു ദിവസം 5000 ഭക്തർക്ക് മാത്രമാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ മാത്രമെ ഭക്തർക്ക് ഇക്കുറി ദർശനം അനുവദിക്കൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ദർശനത്തിനെത്തുന്ന ഭക്തർ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊറോണ ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും.
കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി ശബരിമല നട അടയ്ക്കും. വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
Discussion about this post