കൊല്ലം: മുകേഷും മേതിൽ ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി ഇരുവരും വെവ്വേറെയാണ് താമസം.
ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വീട്ടിലാണ് ദേവിക. മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് ഇവർ. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്നും അദ്ദേഹത്തിന്റെ ചില പരസ്ത്രീ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് മേതില്‍ ദേവിക വിവാഹം മോചനം തേടുന്നത് എന്ന് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അവഗണനകള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ മേതില്‍ ദേവിക തയ്യാറാകുന്നത് എന്നാണ് റിപ്പോർട്ട്. പ്രശസ്ത നര്‍ത്തികയായി ദേവിക തന്റെ നൃത്ത കരിയറുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അവർ പാലക്കാട്ട് അതിനുള്ള തയ്യാറെടുപ്പിലാണ്.
മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. എന്നാല്‍, ഈ വീട്ടില്‍ മേതില്‍ ദേവിക അധികകാലം താമസിച്ചിരുന്നില്ല. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തന്നെയായിരുന്നു പ്രശ്നമെന്നാണ് സൂചന.
മുകേഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ കാലത്ത് ആരോപണങ്ങളുമായി ആദ്യ ഭാര്യ സരിത രംഗത്ത് വന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം.
Discussion about this post