മുകേഷുമായുള്ള വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക. പരസ്പരധാരണയിലാണ് പിരിയുന്നത്. പ്രചരിക്കുന്ന കഥകൾ സത്യമല്ലെന്നും മേതിൽ ദേവിക ഒരു സ്വകാര്യമാധ്യമത്തോട് പറഞ്ഞു. വേർപിരിയാൻ വക്കീൽ വഴി മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്നും അവർ പ്രതികരിച്ചു.
വിവാഹമോചനവമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക അറിയിച്ചു.
തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചു’. ദേവിക പറഞ്ഞു.
തീരുമാനം വ്യക്തിപരമാണെന്നും ഗാർഹിക പീഡനമെന്ന പരാതിയില്ലെന്നും മേതിൽ ദേവിക പറഞ്ഞു. ബന്ധം വേർപിരിഞ്ഞാലും സുഹൃത്തുക്കളായി മുന്നോട്ട് പോകുമെന്ന് മേതിൽ ദേവിക പറഞ്ഞു.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുകേഷുമായി വിവാഹം ബന്ധം അവസാനിപ്പിക്കുവാൻ താൻ തീരുമാനം എടുത്തിരുന്നു എന്ന് ദേവിക പറഞ്ഞു. ഫലം വന്നതിന് ശേഷമാണ് എറണാകുളത്തെ ഒരു വക്കീലിനെ സമീപിച്ച് ഡിവോഴ്സിനായിട്ടുള്ള നടപടികൾ സ്വീകരിച്ചതെന്ന് നർത്തകി മാധ്യമങ്ങളോടായി പറഞ്ഞു. തനിക്ക് മുകേഷിന് മേൽ ചെളി വാരി ഇടാൻ താൽപര്യമില്ലയെന്നും ദേവിക വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മേതിൽ ദേവികയും മുകേഷും പിരിയുന്ന എന്ന വാർത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മേതിൽ ദേവികയുടെ പ്രതികരണം വന്നത്. വിഷയത്തിൽ മുകേഷിന്റെ നിലപാട് വ്യക്തമല്ല.
Discussion about this post