Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Defence

രാജ്യത്തിൻറെ അഭിമാനം; നീളം 262 മീറ്റർ; 14 നിലകൾ; 2300 അറകൾ; 14000 പേരുടെ അധ്വാനം; അറിയാം ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

by Brave India Desk
Aug 4, 2021, 06:10 pm IST
in Defence
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കടലിന്റെ ഓളപ്പരപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കെട്ടുന്ന ഒരു വിമാനവാഹിനി കപ്പൽ – ‘ഐഎൻഎസ് വിക്രാന്ത്’. ഇത് കമ്മീഷൻ ചെയ്യപ്പെടുന്നതോടെ ഇന്ത്യ തദ്ദേശീയമായി വിമാനവാഹിനി കപ്പലുകൾ വികസിപ്പിച്ച ലോകരാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരും. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനി കപ്പൽ എന്നത് മാത്രമല്ല ഐഎൻഎസ് വിക്രാന്ത്

  • ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്നതാണ് നമ്മുടെ ഈ അഭിമാന കപ്പൽ. ഹെലികോപ്റ്ററുകളും ഫൈറ്റർ ജെറ്റുകളുമായി 30 എണ്ണം പാർക്ക് ചെയ്യാനുള്ള ശേഷിയാണ് വിക്രാന്തിന്റെ കരുത്ത്. വിക്രാന്തിന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയുമുണ്ട്. 7500 മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും കപ്പലിനുണ്ട്. നീറ്റിലിറങ്ങിയാൽ നാവികസേനയുടെയും ഇന്ത്യൻ പ്രതിരോധ ശേഷിയുടെയും മഹിമ ഉയർത്തിപ്പിടിക്കുന്നതാവും ഐഎൻഎസ് വിക്രാന്ത്.
  • ഐഎൻഎസ് വിക്രാന്തിന്റെ അകത്ത് 2300 കംപാർട്ട്മെന്റുകളുണ്ട്. കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമാണ്. പോർവിമാനങ്ങൾക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ മേൽഭാഗം തയ്യാറാക്കിയിരിക്കുന്നത്. സൂപ്പർ സ്ട്രക്ചറിന്റെ കൂടി കണക്കാക്കുമ്പോൾ കപ്പലിന് 59 മീറ്റർ ഉയരവുമുണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് ആകെ 14 ഡെക്കുകളാണുള്ളത്.
  • ഒരു സമയം 1700 ഓളം വരുന്ന ക്രൂവരെ ഉണ്ടാകുമെന്നത് കണക്കാക്കിയാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
  • ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ ഏതാണ്ട് 14000ത്തിലേറെ പേർ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയിലെ 2000 ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി. രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനത്തിലും വലിയ വളർച്ച കൈവരിക്കാനും സാധിച്ചു.
  • തദ്ദേശീയമായി 76 ശതമാനത്തിന് മുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പുറമേ കൊച്ചി കപ്പൽശാലയുടെയും മറ്റ് ഉപ കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചുവെന്നത് സാമ്പത്തികമായും രാജ്യത്തിന് നേട്ടമായി. 100 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളടക്കം കൊച്ചി കപ്പൽശാലയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിമാനവാഹിനി കപ്പലിന്റെ നിർമ്മാണത്തിൽ പങ്കാളിയായി.

ഇന്നാണ് കൊച്ചിയിൽ ഐഎൻഎസ് വിക്രാന്ത് ആദ്യമായി പരീക്ഷണ യാത്ര നടത്തിയത്. കന്നി പരീക്ഷണ യാത്രയ്ക്കിടെ കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, ഊർജ്ജോൽപ്പാദനവും വിതരണവും, സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

Stories you may like

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

ശത്രുഏത് പാതാളത്തിൽ കയറി ഒളിച്ചാലും കുതിച്ചെത്തി ഭസ്മമാക്കും; പാകിസ്താന്റെ കിരാന കുന്നുകൾ പോലും മണ്ണോട് ചേരും; ഇന്ത്യയുടെ ദിവ്യാസ്ത്രം വരുന്നു

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചി കപ്പൽശാലയിലാണ് ഐഎൻഎസ് വിക്രാന്തിന്റെ 76 ശതമാനത്തിലധികം ജോലികളും നടന്നത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ എന്ന വിഭാഗമാണ് കപ്പലിന്റെ രൂപകൽപ്പന പൂർത്തിയാക്കിയത്. ഇന്ത്യയ്ക്ക് മുൻപ് വിമാനവാഹിനി കപ്പൽ നിർമ്മിച്ച പരിചയം ഇല്ലാതിരുന്നതിനാൽ ഇത് തുടക്കം മുതലേ അഭിമാന പദ്ധതിയായിരുന്നു.

Tags: INS vikrant
Share52TweetSendShare

Latest stories from this section

ഭാരതത്തിന്റെ സ്വന്തം ‘അർണാല’ ; രാജ്യത്തെ ആദ്യ തദ്ദേശീയ ആന്റി-സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘ഐഎൻഎസ് അർണാല’ കമ്മീഷൻ ചെയ്തു

ഇന്ത്യയുടെ അടുത്ത വജ്രായുധം എത്തുന്നു ; രുദ്രം-4 ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ച് ഡിആർഡിഒ

‘ഐഎൻഎസ് അർണാല’ ; ഇന്ത്യൻ നാവികസേനയുടെ ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ തയ്യാർ

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രതിരോധമേഖലയ്ക്ക് കൂടുതൽ തുക നീക്കിവയ്ക്കാൻ ഒരുങ്ങി സർക്കാർ: 50,000 കോടിരൂപ അധികസഹായം ഉടൻ

Discussion about this post

Latest News

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies