ബുധ്ഗാം: ജമ്മു കശ്മീരിലെ ബുധ്ഗാമിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ അൽ ബദറിൽ അംഗമായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ അറസ്റ്റിലായി.
തിരച്ചിൽ നടത്തുന്നതിനിടെ ഒളിഞ്ഞിരുന്ന ഭീകരരെ സൈന്യം കണ്ടെത്തി. ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കീഴടങ്ങാൻ കൂട്ടാക്കാത്ത ഭീകരർ സൈന്യത്തിന് നേർക്ക് നിറയൊഴിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
അവന്തിപൊര സ്വദേശി ബാഷിർ അഹമ്മദ് ദറിന്റെ മകൻ ഷകീർ അഹമ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. ഇയാൾ നേരത്തെ ലഷ്കർ ഇ ത്വയിബക്ക് വേണ്ടി നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എ കെ 47, തിരകൾ, ചൈനീസ് പിസ്റ്റൾ എന്നിവ ഇയാളിൽ നിന്നും കണ്ടെടുത്തു.
ഷബീർ അഹമ്മദ് നജാർ എന്ന ലഷ്കർ ഭീകരനെ ട്രക്കിൽ നിന്നുമാണ് പിടികൂടിയത്. ഇയാളിൽ നിന്നും ലഘുലേഖകളും ചൈനീസ് പിസ്റ്റളും തിരകളും എകെ 47 തോക്കും 5 കിലോ ഐ ഇ ഡിയും പിടികൂടി.
Discussion about this post