കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂള്‍ ജില്ലയിലെത്തിയ താലിബാന്‍ പോരാളികള്‍ പ്രധാന നഗരത്തിന് 10 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് റിപ്പോർട്ടുകൾ. പ്രവിശ്യാ തലസ്ഥാനമായ ഷെറാനയും താലിബാന്‍ പിടിച്ചെടുത്തു. ഇതോടെ താലിബാന്‍ കയ്യടക്കുന്ന 18-ാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഷെറാന.
അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. അക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഗുട്ടറെസ് താലിബാനോട് ആഹ്വാനം ചെയ്തു. സൈനിക ശക്തിയിലുടെ അധികാരം പിടിച്ചെടുക്കുന്നത് നീണ്ടുനില്‍ക്കുന്ന ആഭ്യന്തര യുദ്ധത്തിനും യുദ്ധത്താല്‍ തകര്‍ന്ന രാജ്യത്തിന്റെ സമ്പൂർണ്ണ ഒറ്റപ്പെടലിനും മാത്രമേ കാരണമാകൂ എന്നും പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തേയും മൂന്നാമത്തേയും വലിയ നഗരങ്ങളായ ഹെറാത്ത്, കാണ്ഡഹാര്‍ എന്നിവ താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിലെ ഗുരുതരമായ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച ഗുട്ടറെസ് സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്നും പറഞ്ഞു.
Discussion about this post